27.4.12


ഏപ്രില്‍ 30 നു ജില്ലാ കേന്ദ്രങ്ങളില് പ്രതിഷേധ സംഗമം


തിരുവനന്തപുരം : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഏപ്രില്‍ 30 നു കേരളത്തിലെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും പി.ഡി.പി. പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. സംഗമം യദാക്രമം തിരുവനന്തപുരം (സാബു കൊട്ടാരക്കര), കൊല്ലം ( വര്‍ക്കല രാജ്), ആലപ്പുഴ ( പൂന്തുറ സിറാജ്), പത്തനംതിട്ട (മഹിന്‍ ബാദുഷ മൌലവി), കോട്ടയം ( സുബൈര്‍ സബാഹി), ഇടുക്കി (സുബൈര്‍ വെട്ടിയാനിക്കല്‍), എറണാകുളം (കെ.കെ.ബീരാന്‍ കുട്ടി ഹാജി), തൃശ്ശൂര്‍ (കെ.ഇ.അബ്ദുള്ള), പാലക്കാട് (തോമസ്‌ മാഞ്ഞൂരാന്‍), മലപ്പുറം (നിസാര്‍ മേത്തര്‍), കോഴിക്കോട് (അഡ്വ. ഷമീര്‍ പയ്യനങ്ങാടി), വയനാട് (മൊയ്തീന്‍ ചെമ്പോത്തറ), കണ്ണൂര്‍ (ഹംസ മാലൂര്‍), കാസര്‍ഗോഡ്‌ (സുബൈര്‍ പടുപ്പ്) എന്നിവര്‍ ഉത്ഘാടനം ചെയ്യും.

21.4.12

മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ എടപ്പാളില്‍ 

 വമ്പിച്ച  പി.ഡി.പി പ്രതിഷേധറാലി
വര്‍ക്കല രാജ് മുഖ്യ പ്രഭാഷണം നടത്തുന്നു 

എടപ്പാള്‍:അബ്ദുന്നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തവനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി എടപ്പാളില്‍ പ്രതിഷേധറാലി നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി എടപ്പാള്‍ പൊന്നാനി റോഡില്‍ തട്ടാന്‍പടിയില്‍ നിന്നുമാരംഭിച്ച് പട്ടാമ്പി റോഡിലെ സമ്മേളനനഗരിയില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. പി.ഡി.പി സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ്, സംഘടനാ കാര്യ സെക്രട്ടറി സാബു കൊട്ടാരക്കര എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.പി. ഷംലിക്ക് കടകശ്ശേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ. ഷംസുദ്ദീന്‍, ശ്രീജ മോഹനന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ഷമീര്‍ പയ്യനങ്ങാടി, ജവഹര്‍ അലി ദാരിമി, അഡ്വ. പി.പി. മോഹന്‍ദാസ്, ഷറഫുദ്ദീന്‍ പൊന്നാനി, കെ.എന്‍. ഉദയന്‍, ഹനീഫ പുത്തനത്താണി, ബാപ്പു പുത്തനത്താണി, യൂസഫ് പാന്ത്ര, മൊയ്തുണ്ണി ഹാജി, വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു

18.4.12

പി.ഡി.പി. പത്തൊന്‍പതാം വര്ഷികത്തോടനുബന്ധിച്ചു പി.സി.എഫ്. ജിദ്ദ കമ്മിറ്റി നടത്തിയ സംഗമം ഉപദേശക ചെയര്‍മാന്‍ സുബൈര്‍ മൌലവി ഉത്ഘാടനം ചെയ്യുന്നു 

പി.ഡി.പി. പത്തൊന്‍പതാം വാര്‍ഷികാഘോഷം

ജിദ്ദ: പി.ഡി.പി. 19-ാം വാര്‍ഷികത്തിന്റെ ഭാഗമായി പി.സി.എഫ് ജിദ്ദ കമ്മിറ്റി ശറഫിയ്യ അല്‍ നൂര്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രവര്‍ത്തക സംഗമവും മഅ്ദനി ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു. ഇ.എം.അനീസ് അധ്യക്ഷത വഹിച്ചു. സുബൈര്‍ മൗലവി വണ്ടിപ്പെരിയാര്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് പൊന്‍മള, മുസ്തഫ പുകയൂര്‍, ജാഫര്‍ മല്ലപ്പള്ളി, ഫഹദ്  കൊണ്ടോട്ടി , കബീര്‍ വള്ളിക്കുന്ന്, ജാഫര്‍ കൂട്ടിലങ്ങാടി, കരീം മഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വഗതവും അബ്ദുള്‍ റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു.

14.4.12

ഇന്ന് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജന്മഗ്രഹമായ തോട്ടുവാല്‍ മന്‍സിലില്‍ നടന്ന ഐക്യടാര്‍ദ്യ സമ്മേളനത്തില്‍ അഡ്വ.കെ.പി.മുഹമ്മദ്‌ സാഹിബ്, ഫാദര്‍ ജോണ് തുണ്ടുകുളം, പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, മഅദനി യുടെ പിതാവ് അബ്ദുല്‍ സമദ് മാസ്റ്റര്‍  തുടങ്ങിയവര്‍ 


12.4.12


പി.ഡി.പി. സംസ്ഥാന പ്രധിനിധി സമ്മേളനം ചര്‍ച്ചകള്‍ കൊണ്ട് വ്യത്യസ്തമായി 

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു സംസാരിക്കുന്നു, വേദിയില്‍ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്, നേതാക്കളായ , വരക്കല രാജ് , സുബൈര്‍ സബാഹി, നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര , തുടങ്ങിയവര്‍ 

ലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയതുകൊണ്ട് ഗുണമില്ല-പി.ഡി.പി.
Posted on: 12 Apr 2012


ആലപ്പുഴ: മുസ്ലീംലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയാലും കേരളത്തിലെ മുസ്ലീം സമുദായത്തിന് ഗുണമുണ്ടാവുകയില്ലെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറസിറാജ് പറഞ്ഞു. നഗരസഭാ ടൗണ്‍ഹാളില്‍ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാടിസ്ഥാനത്തിലാണെങ്കില്‍ ക്രൈസ്തവ വിഭാഗത്തിനും നായര്‍ വിഭാഗത്തിനും ഇത്രയും മന്ത്രിയെ വേണോ, ഈഴവര്‍ക്ക് ഇനിയും മന്ത്രിയെ നല്‍കേണ്ടേ എന്നെല്ലാം ചോദിക്കുന്ന അവസ്ഥവരും. മതേതരത്വത്തിന്റെ സംരക്ഷകരെന്നു പറയുന്ന ഇടതുമുന്നണിയും മുസ്ലീംവിഭാഗത്തെ അവഗണിക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് പത്തുശതമാനം സംവരണം ആവശ്യപ്പെടുന്ന സി.പി.എം.പാര്‍ട്ടിക്കുള്ളില്‍ മുസ്ലീങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ല.

മൂന്നാംമുന്നണി വേണ്ടെന്ന സി.പി.എം.തീരുമാനം മതേതര ജനവിഭാഗത്തിന് നിരാശയുണ്ടാക്കിയിരിക്കുകയാണെന്നും സിറാജ് പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ മാഹിന്‍ ബാദുഷമൗലവി അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കലരാജ് മുഖ്യപ്രഭാഷണം നടത്തി.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മയില്‍, ഹബീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11389716&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

10.4.12

മഅ്ദനിയെ മോചിപ്പിക്കണമെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
കാസര്‍കോട്: അകാരണമായി വിചാരണ പോലും നടത്താതെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ മോചിപ്പിക്കണമെന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Kerala-yathra
കേരളമുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, താനും അടക്കം നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് കര്‍ണ്ണാടക മുഖ്യമ ന്ത്രിക്ക് കത്ത്അയച്ചതായും, കാന്തപുരം പറഞ്ഞു. ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കുന്നതിന് പകരം വ്യക്തികളെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം നീക്കം കടുത്ത അനീതിയാണെന്നും, കാസര്‍കോട് നടക്കുന്ന ചില ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഏവരും ഒന്നിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. പിഡിപി നേതാക്കളായ അജിത്ത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് എന്നിവര്‍ കേരളയാത്ര ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
അഞ്ചാംമന്ത്രി: സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയം-പി.ഡി.പി.

വൈക്കം:മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നത് സാമൂഹികനീതിക്ക് നിരക്കുന്നതല്ലെന്ന എന്‍.എസ്.എസ്.ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന അപലപനീയമാണെന്ന് പി.ഡി.പി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറാകണം. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എസ്.ശിവകുമാറും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

പി.ഡി.പി.യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം 11ന് ആലപ്പുഴയില്‍ നടക്കും. 14ന് മൈനാഗപ്പള്ളിയിലെ അബ്ദുള്‍ നാസര്‍ മദനിയുടെ വീട്ടില്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.ഡി.പി.പ്രവര്‍ത്തകര്‍ ഒത്തുചേരും. പത്രസമ്മേളനത്തില്‍ കോട്ടയം ജില്ലാസെക്രട്ടറി ഷാജികാട്ടിക്കുന്ന്, വൈക്കം മണ്ഡലം സെക്രട്ടറി എ.കെ.സുകുമാരന്‍, ഖജാന്‍ജി സിയാദ് എന്നിവരും പങ്കെടുത്തു

മുസ്ലിം സമുദായത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത് - എം.എസ്.നൌഷാദ്


കോട്ടയം : മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി എന്ന ആവശ്യം രാഷ്ട്രീയമായി കാണുന്നതിനു പകരം മുസ്ലിം സമുദായത്തെ വിവാദത്തിലേക്ക് തള്ളിയിടുന്ന പ്രവണത ശരിയല്ലെന്ന് പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗം എം.എസ്.നൌഷാദ് പറഞ്ഞു. പി.ഡി.പി. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയാല്‍ സാമുദായിക സന്തുലനം തകരുമെന്ന വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ആവശ്യത്തില്‍ അഭിപ്രായം പറയാന്‍ കോണ്ഗ്രസ് നേതാക്കളും യു.ഡി.എഫ്.കണ്‍വീനറും ഉണ്ടായിരിക്കെ എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കൊണ്ട് അഭിപ്രായം പറയിക്കുന്നത് യു.ഡി.എഫിന്റെ പാപ്പരത്വമാണ്‌.സമദൂരത്തിന്റെയും ശരിദൂരത്തിന്റെയും പേരില്‍ ആവശ്യപ്പെടുന്നതിലധികം നേടിയെടുക്കുന്ന എന്.എസ്.എസ്.നടപടിയോട് മുസ്ലിം സമുദായം ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ലെന്ന യാദാര്‍ത്ഥ്യം സുകുമാരന്‍ നായര്‍ മനസ്സിലാക്കണമെന്നും നൌഷാദ് പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട്‌ കെ.ജെ.ദേവസ്യ, ജിലാ സെക്രട്ടറി ഒ.എ. സക്കറിയ,നിഷാദ് നടയ്ക്കല്‍, സക്കീര്‍ കളത്തില്‍, അന്സര്ഷാ കുമ്മനം, കരീം വട്ടക്കയം, മുഹമ്മദാലി അബൂബക്കര്‍ വൈക്കം, വി.എ.മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

9.4.12


ഹൈദരലി ശിഹാബ് തങ്ങള്‍ ചര്‍ച്ചക്ക് പോയത് ലീഗിന് നാണക്കേട് : പി ഡി പി


കണ്ണൂര്‍ : കേരളത്തിനാണ് അഞ്ചാം മന്ത്രി സ്ഥാനം വേണ്ടതെന്നും മുസ്‌ലിം ലീഗിനല്ലെന്നല്ലെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലീഗ് അഞ്ചാം മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചത് സംഘപരിവാര്‍ സംഘടനകളും ആര്യാടനെ പോലുള്ള ദേശീയ മുസ്‌ലിങ്ങള്‍ക്കും മുതലെടുപ്പിനുള്ള അവസരമുണ്ടാക്കി. ഖാഇദെ മില്ലത്ത് മുതല്‍ ശിഹാബ് തങ്ങള്‍ വരെയുള്ളവര്‍ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസ് പാണക്കാട്ടേക്കാണ് ചര്‍ച്ചക്ക് പോകാറ്. പക്ഷെ ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ കാണാന്‍ കോട്ടയത്ത് ടാക്‌സി പിടിച്ച് പോകുന്ന കാഴ്ചയാണ്. ഇത് ലീഗിന് അപമാനമാണ്. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കിട്ടാന്‍ പോകുന്നില്ല. നാല് മന്ത്രിമാരും ഒരു സ്പീക്കറേയും കൂട്ടിയാല്‍ അഞ്ച് മന്ത്രിയാവില്ല.

അബ്ദുനാസര്‍ മഅദനിയുടെ അകാരണമായ ജയില്‍വാസത്തെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും കള്ളത്തെളിവുകളും വ്യാജ സാക്ഷികളെയും വെച്ച് കൃത്രിമമായ രേഖകള്‍ പടച്ചുണ്ടാക്കി കരിനിയമത്തില്‍ ബന്ധിതനാക്കിയാണ് മഅദനിയെ ജയിലില്‍ അടച്ചിരിക്കുന്നത്. മഅദനിക്ക് നീതി നല്‍കണമെന്ന് കര്‍ണാടക ഗവണ്‍മെന്റിനോട് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെടണമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.പി ഡി പി സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 11ന് ആലപ്പുഴയില്‍ നടക്കും. കേരളത്തിലെ 102 നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 1020 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. 11ന് ആരംഭിച്ച് മൂന്ന് മാസക്കാലം നീണ്ട് നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനവും നടക്കും. മഅദനിയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ മകന്‍ ആദ്യമെമ്പര്‍ഷിപ്പ് ഏറ്റ് വാങ്ങും. പി ഡി പിയുടെ 19ാം ജന്‍മദിനമായ ഏപ്രില്‍ 14ന് സംസ്ഥാന വ്യാപകമായി പതാക ദിനമായി ആചരിക്കും.
കടുത്ത പ്രമേഹം ബാധിച്ച് വലത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും അള്‍സറും, വൃക്കക്ക് തകരാറും അടക്കും നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മഅദനിക്ക് ചികിത്സ നിഷേധിച്ച് ജയിലില്‍ ഇട്ട് ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ഈ മാസം 30ന് മനുഷ്യാവകാശ മഹാസംഗമവും റാലിയും കൊല്ലത്ത് നടത്തുമെന്ന് മേത്തര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പുഞ്ചവയല്‍, ജോയിന്റ് കണ്‍വീനര്‍ റഷീദ് മെരുവമ്പായി എന്നിവര്‍ സംബന്ധിച്ചു.
ലീഗ് ആത്മപരിശോധന നടത്താന്‍ തയ്യാറാവണം -പി.ഡി.പി


പത്തനംതിട്ട:അഞ്ചാമത്തെ മന്ത്രിക്കായുള്ള അവകാശവാദത്തെകുറിച്ച് മുസ്‌ലിംലീഗ് ആത്മപരിശോധന നടത്തണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. അഞ്ചാം മന്ത്രി ലീഗിന്റെ ആവശ്യമാണ്. സമുദായത്തിന്റെയല്ല. ഇതിന്റെപേരില്‍ ചിലര്‍ തീവ്രഹൈന്ദവവികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നുണ്ട്.


 
ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നാണ് അറിഞ്ഞത്. അദ്ദേഹത്തെ ചൊവ്വാഴ്ച നാരായണനേത്രാലയത്തില്‍ പരിശോധനയ്ക്ക്‌കൊണ്ടു പോകുന്നുണ്ട്. മഅദനിയുടെ ആരോഗ്യനില മനസ്സിലാക്കാന്‍ മന്ത്രിതലസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണം. ചികിത്സയ്ക്കായി ഇടക്കാല ജാമ്യം കിട്ടാന്‍ ആവശ്യമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.


മഅദനിക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ശക്തമാക്കുന്നതിനുവേണ്ടിയുള്ള തുടര്‍പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ പി.ഡി.പി സംസ്ഥാനപ്രതിനിധി സമ്മേളനം 11ന് ആലപ്പുഴ ടൗണ്‍ഹാളില്‍ (ഇന്‍തിഫാദ നഗര്‍) നടക്കും.നിയോജക മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിലെയും പോഷക സംഘടനകളില്‍ നിന്നുമായി 1200 പ്രതിനിധികള്‍ സംബന്ധിക്കും. ചര്ച്ചാ ക്ലാസ്സുകള്‍, ആനുകാലിക രാഷ്ട്രീയ വിഷയാവലോകനം, സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനാവശ്യമായ രൂപരേഖ തയ്യാറാക്കല്‍, മഅദനിക്ക് നീതി തേടിയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കല്‍ തുടങ്ങിയവയാണ് പ്രതിനിധി സമ്മേളനത്തിലെ പ്രധാന അജണ്ട.

'മഅദനിയുടെ ജീവന്‍ രക്ഷിക്കുക' എന്നാവശ്യപ്പെട്ടു ഏപ്രില്‍ 30ന് കൊല്ലം പീരങ്കിമൈതാനിയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന മനുഷ്യാവകാശ മഹാസംഗമവും നടത്തും. പാര്‍ട്ടിയുടെ പത്തൊന്‍പതാം ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 14ന് പതാകാദിനമായി ആചരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് മഅദനിയുടെ ജന്മഗ്രഹമായ 'തോട്ടുവാല്‍ മന്‍സിലില്‍' മഅദനി ഐക്യദാര്‍ട്യ സംഘമം സംഘടിപ്പിക്കും. മുന്‍ മന്ത്രി എം.എ.ബേബി, ഡോക്ടര്‍ സെബാസ്ട്യന്‍ പോള്‍, ടി.ആരിഫലി, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.


 
ഏപ്രില്‍ പതിനൊന്നു മുതല്‍ മൂന്നു മാസക്കാലം നീണ്ടു നില്‍ക്കുന്ന അംഗത്വ പ്രചാരണം സംഘടിപ്പിക്കും. പി.ഡി.പി. ഭാരവാഹികളായ ഹബീബ് റഹ്മാന്‍, പത്തനംതിട്ട റഷീദ്, പി.ഡി.പി. റസാഖ് മണ്ണടി, അന്‍സിം, സലിം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2.4.12


മുസ്ലിംകളെ സഹായിക്കുന്നവരെയും ഭീകരവാദികളാക്കുന്നു : ഭാസുരേന്ദ്ര ബാബു

പെരുമ്പാവൂര്‍ : മുസ്ലിം സമുദായാംഗങ്ങളെ സഹായിക്കുന്ന മറ്റു സമുദായംഗങ്ങളെയും ഭരണകൂടം ഭീകരവാദികളാക്കുന്നതിന്റെ  നേര്‍ക്കാഴ്ചയാണ്‌ ഇന്ത്യന്‍ ജാനാധിപത്യത്തില്‍ ഇന്നുള്ളതെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. പെരുമ്പാവൂര്‍ സുഭാഷ് മൈതാനിയില്‍ പി.ഡി.പി. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ' മഅദനി കാരാഗ്രഹത്ത്തിലെ 593 ദിനങ്ങള്‍ ' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സമുദായം മാത്രം എന്ത് ചെയ്താലും അത് ഭീകരവാദം എന്ന പേരിട്ടു വിളിക്കുമ്പോള്‍ നമ്മുടെ ജാനാധിപത്യത്തിനു വിലയില്ലാതാവുന്നു. ഭീകരരായി ചിത്രീകരിച്ചു മുസ്ലിം സമുദായത്തെ ഭരണകൂടം നേരിടുമ്പോള്‍ ജനങ്ങള്‍  സംഘടിച്ചു ജനാധിപത്യത്തെ തോല്പിക്കുന്നതിലേക്ക് സമൂഹം മാറിചിന്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പി.ഡി.പി.പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡണ്ട്‌ ടി.കെ.ബഷീര്‍ അധ്യക്തത വഹിച്ചു. സമ്മേളനം പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്തു. കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി വിഷയാവതരണം നടത്തി.
പി.ഡി.പി.എറണാകുളം ജില്ലാ പ്രസിഡണ്ട്‌ എന്‍.കെ. മുഹമ്മദ്‌ ഹാജി, പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ രജീബ്, പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എ മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എ.സലിം, മുഹമ്മദ്‌ വെട്ടത്ത് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ മഅദനി മോചന റാലിയും നടന്നു. 


ചേറ്റുവ പാലം ടോള്‍ പിരിവ് ചരിത്രമായി


ചാവക്കാട്‌: രണ്ടര പത്തിട്ടാണ്ടായി തുടരുന്ന ചേറ്റുവ പാലം ടോള്‍ പിരിവിന്‌ ഇന്നലെയോടെ ഔദ്യോഗിക പരിസമാപ്‌തിയായി. കഴിഞ്ഞ 62 ദിവസമായി ടോള്‍ നിര്ത്തലാക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി. നടത്തിയ ശക്തമായ സമരത്തിന്റെ ഫലമായാണ്‌ ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തലാക്കാന്‍ അധികൃതര്‍ തയ്യാറായത്. ചേറ്റുവ ടോള്‍ പിരിവു അവസാനിപ്പിച്ച ഇന്നലെ പി.ഡി.പി. നേതൃത്വത്തില്‍ വിജയാഹ്‌ളാദ ദിനമായി ആചരിച്ചു. അതിരാവിലെ മുതല്‍ ടോള്‍ ബൂത്തും പരിസരവും പി.ഡി.പി. പ്രവര്‍ത്തകരെ കൊണ്ട് ‍നിറഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്‌തും പ്രകടനം നടത്തിയും പ്രവര്‍ത്തകര്‍ ഐതിഹാസിക സമരത്തിന്റെ വിജയം ആഘോഷമാക്കി മാറ്റി. ടോള്‍ പിരിവിന്റെ അവസാന ദിവസം പിരിവു നടത്താന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. രാവിലെ ടോള്‍ ബൂത്ത്‌ പി.ഡി.പി. പ്രവര്‍ത്തകര്‍ റിബണ്‍ കെട്ടി സീല്‍ചെയ്‌തു. തുടര്‍ന്ന്‌ ടോള്‍ ജീവനക്കാര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി. വൈകിട്ട്‌ ടോള്‍ ജനങ്ങള്‍ക്ക്‌ തുറന്നു കൊടുക്കുന്ന ചടങ്ങ്‌ ദേശീയപാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. ചേറ്റുവ ടോള്‍ സമര സ്‌മാരകസ്‌തൂപത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ ടി.എം. മജീദ്‌ പതാകയുയര്‍ത്തി. തുടര്‍ന്ന്‌ നിരവധി ഇരുചക്ര വാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ വിജയാഹ്ലാദ പ്രകടനം ചാവക്കാട്‌, വാടാനപ്പള്ളി മേഖലകളില്‍ നടത്തി.
 ടോളിന്റെ പ്രതീകാത്മക ശവമഞ്ചം ഘോഷയാത്രയായി വാഹനത്തില്‍ കൊണ്ടുവന്ന്‌ പ്രവര്‍ത്തകര്‍ ചേറ്റുവ പുഴയില്‍ സംസ്‌കരിച്ചു. സമര സമിതി കണ്‍വീനര്‍ ഹുസൈന്‍ അകലാട്‌, ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്‌നുദ്ദീന്‍ കറുകമാട്‌, പി.ഡി.പി. ജില്ലാ സെക്രട്ടറി കടലായി സലീം മൌലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി